പെരിങ്ങോട്ടുകര: കിഴുപ്പിള്ളി ക്കരയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ലഹരി-ഗുണ്ടാ മാഫിയകളെ അടിച്ചമർത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ കിഴുപ്പിള്ളിക്കര ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.
സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം.വി. സുരേഷ് അധ്യക്ഷനായി. സി.സി. മുകുന്ദൻ എം.എൽ.എ താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, ജനപ്രതിനിധികളായ സീന അനിൽകുമാർ, രഹ്ന പ്രജു, ഷീജ സദാനന്ദൻ, മീന സുനിൽ, സി.പി.ഐ. നേതാക്കളായ അഡ്വ. പി.ആർ. ഷിനോയ്, ടി.വി. ദിപു, എം.ജെ. സജൽകുമാർ, സന്തോഷ് ചക്കാണ്ടി, അജ്മൽ കരീം എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം കിഴുപ്പിള്ളിക്കരയിലെ വീട്ടിൽ കയറി ലഹരി-ക്രിമിനൽ കേസുകളിലെ പ്രതിയായ അനന്തു എന്ന ബ്രാവോ ആക്രമണം നടത്തിയതിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇതിനെതിരെയാണ് സി.പി.ഐ. പ്രതിഷേധം നടത്തിയത്. പോലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്നും, ആക്രമണം നടത്തിയ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.