News One Thrissur
Updates

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വാടാനപ്പള്ളിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി യൂത്ത് ലീഗ് പ്രതിഷേധം.

വാടാനപ്പള്ളി: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി യൂത്ത് ലീഗിന്റെ പ്രതിഷേധം. പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വാടാനപ്പള്ളിയിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്. ജില്ല പ്രസിഡൻ്റ് എ.എം. സനൗഫൽ ഉദ്ഘാടനം ചെയ്തു. വൈദ്യുതി നിരക്ക് വർദ്ധനവിന് പിന്നിൽ സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥ തയുമാണെന്ന് സനൗഫൽ പറഞ്ഞു. സാധാരണ ജനങ്ങൾക്കുമേൽ കോടിക്കണക്കിന് രൂപയുടെ ബാധ്യത അടിച്ചേൽപ്പിച്ച്, സ്വകാര്യ വൈദ്യുതി നിർമ്മാണ കമ്പനികൾക്ക് കൊള്ളലാഭത്തിന് അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. നികുതിഭാരം, വിലക്കയറ്റം തുടങ്ങിയ സാമ്പത്തിക ഞെരുക്കങ്ങളിൽ നട്ടം തിരിയുമ്പോഴാണ് ജനത്തിന്റെ പിരടിയിൽ സർക്കാറിന്റെ ഈ അധിക ബാധ്യതയെന്നും സനൗഫൽ പറഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡൻ്റ് എ.വൈ. ഹർഷാദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ്

പി.എം. ഷെരീഫ്, പഞ്ചായത്ത്‌ പ്രസിഡൻ്റ് പി.കെ. അഹമ്മദ്, ജനറൽ സെക്രട്ടറി എ.എ. ഷജീർ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി.എം. മുഹമ്മദ്‌ സമാൻ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി കെ.എസ്. ഹുസൈൻ, ഗ്രാമ പഞ്ചായത്തംഗം രേഖ അശോകൻ, താഹിറ സാദിക്ക്, എ.എം. നിയാസ്, വി.എ. നിസാർ, എ.സി. അബ്ദു റഹിമാൻ, പി.എ. സിദ്ധീഖുൽ അക്ബർ, പി.എ. മുജീബ്, ആർ.എച്ച്. ഹാഷിം എന്നിവർ സംസാരിച്ചു.

Related posts

കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡിലെ കുഴി അടച്ചില്ല: കോൺഗ്രസ് പ്രവർത്തകർ കുഴിയിൽ ഇറങ്ങി സമരം നടത്തി.

Sudheer K

ആധാർ പുതുക്കലിൻ്റെ മറവിൽ സ്വകാര്യ സ്ഥാപനത്തിൻ്റെ സൗജന്യ സേവനം: പൊതു ജനങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന് ആശങ്ക. തൃശൂർ: പത്ത് വർഷം പൂർത്തിയായവർക്ക് സൗജന്യമായി ആധാർ പുതുക്കി നൽകാമെന്ന് വാഗ്ദാനം നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്വകാര്യ സ്ഥാപനം നടത്തുന്ന ആധാർ ക്യാംപുകളിൽ വ്യക്തികളുടെ ഡാറ്റകൾ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന് ആശങ്ക. തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലാണ് സ്വകാര്യ സ്ഥാപനം ഇത്തരം ക്യാംപുകൾ സംഘടിപ്പിക്കുന്നത്. ആധാർ പുതുക്കുന്നതിനായി വ്യക്തികൾ നൽകുന്ന വോട്ടർ ഐഡി, പാൻകാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് , ഡ്രൈവിംഗ് ലൈസൻസ്, പാസ്സ്പോർട്ട് തുടങ്ങിയ രേഖകളാണ് ഈ സ്ഥാപനം വ്യക്തികളിൽ നിന്നും സ്വീകരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഇവിടെ നിന്നും ലഭിക്കുന്ന രേഖകൾ ദുരുപയോഗം ചെയ്യുമെന്നാണ് ആക്ഷേപം ഉയരുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ക്യാമ്പിന് അനുവാദം നൽകുന്ന തദ്ദേശസ്വയംഭരണ മേധാവികൾക്കും മറുപടി നൽകാൻ കഴിയുന്നില്ല. കേരളത്തിൽ ആധാർ സേവനങ്ങൾ നൽകുന്നതിന് സംസ്ഥാന സർക്കാറിൻ്റെ ഐ ടി മിഷന് കീഴിലുള്ള അക്ഷയ, പോസ്റ്റ് ഓഫീസ്, തിരഞ്ഞെടുത്ത ബാങ്കുകൾ എന്നിവയ്ക്കാണ് അനുമതിയുള്ളത്. നിലവിലുള്ള ആധാർ ഉടമകൾ 10 വർഷം കഴിഞ്ഞ ആധാറുകൾ ഡോക്‌മെൻ്റ് അപ്ഡേഷൻ നടത്തുവാൻ യുഐഡിഐ ഒരു വർഷം മുൻപ് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി പേരും വിലാസമുള്ള രേഖകൾ നൽകിയാണ് പുതുക്കൽ നടത്തേണ്ടത്.. മൊബൈൽ നമ്പർ ലിങ്ക് ചെയ്തവർക്ക് സ്വന്തമായി അപ്ഡേഷൻ നടത്തുന്നതിന് യുഐഡിഐ സൗകര്യം നൽകുന്നുണ്ട്. ഈ സൗകര്യമാണ് സ്വകാര്യ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത്. ആധാർ പുതുക്കൽ നടത്തുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇനിയും പുതുക്കൽ നടത്താത്തവർ സ്വന്തമായോ അംഗീകൃത കേന്ദ്രങ്ങൾ വഴിയോ നടപടികൾ പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചു. ആധാറിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്താത്തവർക്ക് അംഗീകൃത കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യവും ലഭ്യമാണ്.

Sudheer K

എറവ് കപ്പൽ പള്ളിയിൽ സൗജന്യ റോസാപ്പൂവ് വിതരണം വെള്ളിയാഴ്ച.

Sudheer K

Leave a Comment

error: Content is protected !!