കൊടുങ്ങല്ലൂർ: എറണാകുളം തിരുത്തിപ്പുറം സ്വദേശി ചിറയത്ത് വീട്ടിൽ സുനിൽ മകൻ ആൽഫ്രഡ് ആണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൻെറ വടക്കേനടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷ് നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് കൊടുത്ത ആൽഫ്രഡിനെ കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ സാലിം, GSI രാജേഷ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ അബീഷ് അബ്രഹാം, സജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗ് പരിശോധനയിൽ ഒമ്പത് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. ആൽഫ്രഡിൽ നിന്ന് മൊത്തം പത്ത് 500 രൂപയുടെ കള്ളനോട്ടുകളും,പ്രതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പ്രിൻറർ, പേപ്പറുകൾ തുടങ്ങിയവയും കണ്ടെടുത്തി. പ്രതിയായ ആൽഫ്രഡ് മുൻപും ഇത്തരത്തിൽ കള്ളനോട്ടുകളുടെ വിപണനം നടത്തിയട്ടുണ്ടോയെന്ന് അന്വേഷണ നടന്ന് വരുകയാണെന്ന് പോലിസ് പറഞ്ഞു .
next post