തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ. പോലീസ്, വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംയുക്ത ഓപ്പറേഷൻ. കോളനിക്ക് സമീപം ഉൾവനത്തിൽ 15 പേരുടെ 7 സംഘം തെരച്ചിൽ നടത്തുന്നു. ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നു; വന്യജീവികളുള്ളതിനാൽ തെരച്ചിൽ ദുഷ്കരം. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരെയാണ് കാണാതായത്.
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പതിനാറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഈ മാസം രണ്ടു മുതലാണ് കുട്ടികളെ കാണാതാകുന്നത്. ഇന്നു രാവിലെ മുതൽ ഉൾക്കാട്ടിൽ കൂടുതൽ പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തും. അരുൺകുമാർ വെള്ളിക്കുളങ്ങര ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്.