വാടാനപ്പള്ളി: അടിപിടി കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന പ്രതിയെ 22 വർഷത്തിന് ശേഷം അറസ്റ്റു ചെയ്തു. വാടാനപ്പള്ളി എടത്തിരുത്തി കൊട്ടുങ്ങൽ നിഷാദിനെ (42) ആണ് വാടാനപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.എസ്. ബിനു എസ്ഐ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്.
2002 ലായിരുന്നു സംഭവം. പ്രതി ഒളിവിലായതോടെ 2007 ൽ ചാവക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിഷാദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതി നാട്ടിൽ എത്തിയ വിവരം അറിഞ്ഞാണ് പൊലിസ് സംഘം ശനിയാഴ്ച വൈകീട്ട് മൂന്നോടെ പ്രതിയെ പിടികൂടിയത്. സിപിഒമാരായ ഷിജു, വികാസ്, സുനീഷ് എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.