ഇരിങ്ങാലക്കുട: ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന വിരുതൻ അവസാനം ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായി. കേസിലെ ഒന്നാം പ്രതി പാല സ്വദേശി അഭിലാഷിനെ (52) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസ്സിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട എസ്ഐ എം.അജാസുദ്ദീൻ അറസ്റ്റു ചെയ്തു. രണ്ടാം പ്രതി അങ്കമാലി മറ്റൂർ സ്വദേശി വാഴേലിപറമ്പിൽ വീട്ടിൽ കിഷോർ (40) മുമ്പേ പോലീസിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ ജനുവരി ഇരുപതാം തിയ്യതി രാവിലെ 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് തെക്കു ഭാഗത്തു താമസിക്കുന്ന മാരാത്ത് കലവാണി.വീട്ടിൽ ഗീതയുടെ (57) ആറു പവനോളം സ്വർണ്ണ മാലയാണ് അന്ന് ബൈക്കിൽ എത്തിയ രണ്ടു പേർ പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്.
കഴിഞ്ഞ ജനുവരി ഇരുപതാം തിയ്യതി രാവിലെ 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് തെക്കു ഭാഗത്തു താമസിക്കുന്ന മാരാത്ത് കലവാണി വീട്ടിൽ ഗീതയുടെ (57) ആറു പവനോളം സ്വർണ്ണ മാലയാണ് അന്ന് ബൈക്കിൽ എത്തിയ രണ്ടു പേർ പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. വീട്ടിൽ നിന്ന് ഉണ്ണായിവാരിയർ സ്മാരക നിലയം റോഡിലൂടെ അമ്പലത്തിലേക്ക് അയൽവാസിയായ സ്ത്രീയോടൊപ്പം നടന്നു പോകുമ്പോഴായിരുന്നു സംഭവം. ഈ സമയം അതുവഴി ബൈക്കിൽ വന്ന അഭിലാഷും കിഷോറും സ്ത്രീകളെ കണ്ടതോടെ കുറച്ചു ദൂരം മുന്നോട്ടു പോയി തിരിച്ചെത്തി മാല പൊട്ടിച്ചെടുത്തു കടന്നു കളയുകയായിരുന്നു.