News One Thrissur
Updates

ആധാർ പുതുക്കലിൻ്റെ മറവിൽ സ്വകാര്യ സ്ഥാപനത്തിൻ്റെ സൗജന്യ സേവനം: പൊതു ജനങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന് ആശങ്ക. തൃശൂർ: പത്ത് വർഷം പൂർത്തിയായവർക്ക് സൗജന്യമായി ആധാർ പുതുക്കി നൽകാമെന്ന് വാഗ്ദാനം നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്വകാര്യ സ്ഥാപനം നടത്തുന്ന ആധാർ ക്യാംപുകളിൽ വ്യക്തികളുടെ ഡാറ്റകൾ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന് ആശങ്ക. തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലാണ് സ്വകാര്യ സ്ഥാപനം ഇത്തരം ക്യാംപുകൾ സംഘടിപ്പിക്കുന്നത്. ആധാർ പുതുക്കുന്നതിനായി വ്യക്തികൾ നൽകുന്ന വോട്ടർ ഐഡി, പാൻകാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് , ഡ്രൈവിംഗ് ലൈസൻസ്, പാസ്സ്പോർട്ട് തുടങ്ങിയ രേഖകളാണ് ഈ സ്ഥാപനം വ്യക്തികളിൽ നിന്നും സ്വീകരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഇവിടെ നിന്നും ലഭിക്കുന്ന രേഖകൾ ദുരുപയോഗം ചെയ്യുമെന്നാണ് ആക്ഷേപം ഉയരുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ക്യാമ്പിന് അനുവാദം നൽകുന്ന തദ്ദേശസ്വയംഭരണ മേധാവികൾക്കും മറുപടി നൽകാൻ കഴിയുന്നില്ല. കേരളത്തിൽ ആധാർ സേവനങ്ങൾ നൽകുന്നതിന് സംസ്ഥാന സർക്കാറിൻ്റെ ഐ ടി മിഷന് കീഴിലുള്ള അക്ഷയ, പോസ്റ്റ് ഓഫീസ്, തിരഞ്ഞെടുത്ത ബാങ്കുകൾ എന്നിവയ്ക്കാണ് അനുമതിയുള്ളത്. നിലവിലുള്ള ആധാർ ഉടമകൾ 10 വർഷം കഴിഞ്ഞ ആധാറുകൾ ഡോക്‌മെൻ്റ് അപ്ഡേഷൻ നടത്തുവാൻ യുഐഡിഐ ഒരു വർഷം മുൻപ് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി പേരും വിലാസമുള്ള രേഖകൾ നൽകിയാണ് പുതുക്കൽ നടത്തേണ്ടത്.. മൊബൈൽ നമ്പർ ലിങ്ക് ചെയ്തവർക്ക് സ്വന്തമായി അപ്ഡേഷൻ നടത്തുന്നതിന് യുഐഡിഐ സൗകര്യം നൽകുന്നുണ്ട്. ഈ സൗകര്യമാണ് സ്വകാര്യ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത്. ആധാർ പുതുക്കൽ നടത്തുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇനിയും പുതുക്കൽ നടത്താത്തവർ സ്വന്തമായോ അംഗീകൃത കേന്ദ്രങ്ങൾ വഴിയോ നടപടികൾ പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചു. ആധാറിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്താത്തവർക്ക് അംഗീകൃത കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യവും ലഭ്യമാണ്.

തൃശൂർ: പത്ത് വർഷം പൂർത്തിയായവർക്ക് സൗജന്യമായി ആധാർ പുതുക്കി നൽകാമെന്ന് വാഗ്ദാനം നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്വകാര്യ സ്ഥാപനം നടത്തുന്ന ആധാർ ക്യാംപുകളിൽ വ്യക്തികളുടെ ഡാറ്റകൾ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന് ആശങ്ക. തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലാണ് സ്വകാര്യ സ്ഥാപനം ഇത്തരം ക്യാംപുകൾ സംഘടിപ്പിക്കുന്നത്. ആധാർ പുതുക്കുന്നതിനായി വ്യക്തികൾ നൽകുന്ന വോട്ടർ ഐഡി, പാൻകാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് , ഡ്രൈവിംഗ് ലൈസൻസ്, പാസ്സ്പോർട്ട് തുടങ്ങിയ രേഖകളാണ് ഈ സ്ഥാപനം വ്യക്തികളിൽ നിന്നും സ്വീകരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഇവിടെ നിന്നും ലഭിക്കുന്ന രേഖകൾ ദുരുപയോഗം ചെയ്യുമെന്നാണ് ആക്ഷേപം ഉയരുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ക്യാമ്പിന് അനുവാദം നൽകുന്ന തദ്ദേശസ്വയംഭരണ മേധാവികൾക്കും മറുപടി നൽകാൻ കഴിയുന്നില്ല.

കേരളത്തിൽ ആധാർ സേവനങ്ങൾ നൽകുന്നതിന് സംസ്ഥാന സർക്കാറിൻ്റെ ഐ ടി മിഷന് കീഴിലുള്ള അക്ഷയ, പോസ്റ്റ് ഓഫീസ്, തിരഞ്ഞെടുത്ത ബാങ്കുകൾ എന്നിവയ്ക്കാണ് അനുമതിയുള്ളത്. നിലവിലുള്ള ആധാർ ഉടമകൾ 10 വർഷം കഴിഞ്ഞ ആധാറുകൾ ഡോക്‌മെൻ്റ് അപ്ഡേഷൻ നടത്തുവാൻ യുഐഡിഐ ഒരു വർഷം മുൻപ് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി പേരും വിലാസമുള്ള രേഖകൾ നൽകിയാണ് പുതുക്കൽ നടത്തേണ്ടത്.. മൊബൈൽ നമ്പർ ലിങ്ക് ചെയ്തവർക്ക് സ്വന്തമായി അപ്ഡേഷൻ നടത്തുന്നതിന് യുഐഡിഐ സൗകര്യം നൽകുന്നുണ്ട്. ഈ സൗകര്യമാണ് സ്വകാര്യ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത്. ആധാർ പുതുക്കൽ നടത്തുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇനിയും പുതുക്കൽ നടത്താത്തവർ സ്വന്തമായോ അംഗീകൃത കേന്ദ്രങ്ങൾ വഴിയോ നടപടികൾ പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചു. ആധാറിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്താത്തവർക്ക് അംഗീകൃത കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യവും ലഭ്യമാണ്.

Related posts

കൊടുങ്ങല്ലൂർ ശ്രീകുരുംബ കാവിൽ ചെറുഭരണി കൊടിയേറി

Sudheer K

വിദഗ്ദ്ധസംഘം എത്തി – ഭൂമികുലുക്കമല്ല തിരുവത്രയിൽ സംഭവിച്ച ഭൗമ പ്രതിഭാസത്തിൽ ആശങ്ക വേണ്ട

Sudheer K

ജിസ്സി അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!