News One Thrissur
Updates

ചാവക്കാട് ഒരുമനയൂർ സ്ഫോടനം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

തൃശൂർ: ചാവക്കാട് ഒരുമനയൂരിൽ യുവാവ് റോഡിൽ നാടൻ ബോംബ് എറിഞ്ഞു പൊട്ടിച്ചത് മാതാവുമായുള്ള തർക്കത്തെത്തുടർന്നാണെന്ന് പ്രതിമ സ്താൻ ഷെഫീഖ്. വീട്ടിൽ ബോംബ് സൂക്ഷിച്ചത് മാതാവ് ചോദ്യം ചെയ്തതോടെ മദ്യലഹരിയിൽ ഷെഫീക്ക് ബോംബ് റോഡിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ബോംബുണ്ടാക്കി സൂക്ഷിക്കുന്നതിൽ വാക്കുതർക്കമുണ്ടായെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നേരത്തെ 20 അധികം കേസുകളിൽ പ്രതിയായ മസ്താൻ ഷെഫീഖ് ബോംബ് നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള ആളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. നാലുമാസം മുമ്പ് ബോംബ് നിർമിച്ച് വീടിനുമുകളിൽ സൂക്ഷിക്കുകയായിരുന്നു.

ഇതേ ചൊല്ലി ഇന്ന് മാതാവുമായി വാക്ക് തർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ മദ്യ ലഹരിയിൽ ആയിരുന്ന ഷെഫീക്ക് ബോംബ് റോഡിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ഷെഫീക്കിന്റെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞതിൽ മണ്ണുത്തി സ്റ്റേഷനിൽ ഷെഫീക്കിന്റെ പേരിൽ കേസുണ്ട്. ചാവക്കാട് ഒരുമനയൂരിലാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരുമനയൂരിൽ താമസിക്കുന്ന മസ്താൻ ഷെഫീക്കിനെയാണ് ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നുച്ചയ്ക്ക് രണ്ടേകാലോടെ ചാവക്കാട് ഒരുമനയൂർ ആറാം വാർഡ് ശാഖാ റോഡിലാണ് ഉഗ്ര ശബ്ദത്തോടെ നാടൻ ബോംബ് പൊട്ടിത്തെറിച്ചത്.

Related posts

ആധാർ പുതുക്കലിൻ്റെ മറവിൽ സ്വകാര്യ സ്ഥാപനത്തിൻ്റെ സൗജന്യ സേവനം: പൊതു ജനങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന് ആശങ്ക. തൃശൂർ: പത്ത് വർഷം പൂർത്തിയായവർക്ക് സൗജന്യമായി ആധാർ പുതുക്കി നൽകാമെന്ന് വാഗ്ദാനം നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്വകാര്യ സ്ഥാപനം നടത്തുന്ന ആധാർ ക്യാംപുകളിൽ വ്യക്തികളുടെ ഡാറ്റകൾ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന് ആശങ്ക. തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലാണ് സ്വകാര്യ സ്ഥാപനം ഇത്തരം ക്യാംപുകൾ സംഘടിപ്പിക്കുന്നത്. ആധാർ പുതുക്കുന്നതിനായി വ്യക്തികൾ നൽകുന്ന വോട്ടർ ഐഡി, പാൻകാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് , ഡ്രൈവിംഗ് ലൈസൻസ്, പാസ്സ്പോർട്ട് തുടങ്ങിയ രേഖകളാണ് ഈ സ്ഥാപനം വ്യക്തികളിൽ നിന്നും സ്വീകരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഇവിടെ നിന്നും ലഭിക്കുന്ന രേഖകൾ ദുരുപയോഗം ചെയ്യുമെന്നാണ് ആക്ഷേപം ഉയരുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ക്യാമ്പിന് അനുവാദം നൽകുന്ന തദ്ദേശസ്വയംഭരണ മേധാവികൾക്കും മറുപടി നൽകാൻ കഴിയുന്നില്ല. കേരളത്തിൽ ആധാർ സേവനങ്ങൾ നൽകുന്നതിന് സംസ്ഥാന സർക്കാറിൻ്റെ ഐ ടി മിഷന് കീഴിലുള്ള അക്ഷയ, പോസ്റ്റ് ഓഫീസ്, തിരഞ്ഞെടുത്ത ബാങ്കുകൾ എന്നിവയ്ക്കാണ് അനുമതിയുള്ളത്. നിലവിലുള്ള ആധാർ ഉടമകൾ 10 വർഷം കഴിഞ്ഞ ആധാറുകൾ ഡോക്‌മെൻ്റ് അപ്ഡേഷൻ നടത്തുവാൻ യുഐഡിഐ ഒരു വർഷം മുൻപ് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി പേരും വിലാസമുള്ള രേഖകൾ നൽകിയാണ് പുതുക്കൽ നടത്തേണ്ടത്.. മൊബൈൽ നമ്പർ ലിങ്ക് ചെയ്തവർക്ക് സ്വന്തമായി അപ്ഡേഷൻ നടത്തുന്നതിന് യുഐഡിഐ സൗകര്യം നൽകുന്നുണ്ട്. ഈ സൗകര്യമാണ് സ്വകാര്യ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത്. ആധാർ പുതുക്കൽ നടത്തുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇനിയും പുതുക്കൽ നടത്താത്തവർ സ്വന്തമായോ അംഗീകൃത കേന്ദ്രങ്ങൾ വഴിയോ നടപടികൾ പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചു. ആധാറിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്താത്തവർക്ക് അംഗീകൃത കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യവും ലഭ്യമാണ്.

Sudheer K

വാടാനപ്പള്ളിയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച്‌ ഒരാൾക്ക് പരിക്ക്.

Sudheer K

പെരിഞ്ഞനം ഈസ്റ്റ് യു.പി. സ്കൂൾ ശതാബ്ദി: സാംസ്ക്കാരിക സമ്മേളനം നടത്തി

Sudheer K

Leave a Comment

error: Content is protected !!