വാടാനപ്പിള്ളി: ജനകീയം ഡി ഹണ്ടി ന്റെ ഭാഗമായി വാടാനപ്പിള്ളി പോലീസ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. ഏങ്ങണ്ടിയൂർ സ്വദേശിവെങ്കിടി വീട്ടിൽ അഖിൻ (36) ആണ് പിടിയിലായത്. ചേറ്റുവ കടവിലുള്ള റോഡരികിൽ കല്ലുമ്മക്കായ, കക്കയിറച്ചി വില്പന നടത്തുന്നതിന്റെ മറവിൽ വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ആണ് പിടി കൂടിയത്. വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി. എസ്. ബിനു, സബ് ഇൻസ്പെക്കർ മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്ദ്യോഗസ്ഥനായ സുനീഷ് എൻ.ആർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.