കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഭരണിക്ക് കച്ചവടം നടത്തുന്നതിനായി വന്ന ഇടുക്കി വട്ടോളി വീട്ടിൽ സഞ്ചു (34)വിനെ മുളവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടവിവങ്ങ് കുഞ്ഞയിനി സ്വദേശിയായ ഒസാലു വീട്ടിൽ അഷറഫ് (53 ) നെയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. സഞ്ചു കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിനായി ആൾരൂപ കച്ചവടം നടത്തുന്നതിനായി ഭാര്യയൊന്നിച്ച് വന്നതാണ് അഷറഫ് യാതൊരു പ്രകോപനമുമില്ലാതെ മദ്യപിച്ച് വന്ന് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൻെറ തെക്കെ നടയിൽ ആൾ രൂപം കച്ചവടം നടത്തുന്ന ഇവരുടെ അടുത്തേക്ക് വന്ന് അസഭ്യം പറയുകയും സഞ്ചുവിനെ തടഞ്ഞ് നിർത്തി അഷറഫിന്റെ കൈയ്യിലുണ്ടായിരുന്ന മുള വടികൾ കൊണ്ട് സഞ്ചുവിൻെറ തലയുടെ പുറക് വശത്തും മൂക്കിനും അടിച്ച് പരിക്കേൽപിക്കുകയും വീണ്ടും തലയിൽ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമാണ് ചെയ്തത്. സഞ്ചുവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അഷറഫിനെ പിടികൂടുകയായിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുണ.ബി.കെ, സബ് ഇൻസ്പെക്ടർ സാലിം.കെ, അസി. സബ് ഇൻസ്പെക്ടർ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ അനസ്, അഖിൽ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.